Wednesday 3 June 2015

CLEAN HOME CLEAN VILLAGE

It is our duty to co-operate with District collector's project "zero waste Kottayam 2015"  for a pollution free environment.



 CLEANING THE ROADSIDES BY CUTTING THE BUSHES AND GRASS



 
  1. ക്ലീന്‍ വില്ലേജ് പ്രോഗ്രാം: (a) അസ്സേസിയേഷന്റെ പരിധിയിലുള്ള റോഡരികുകളിലും തോടുകളിലും വളര്‍ന്നു നില്‍ക്കുന്ന കാട്ടുസസ്യങ്ങള്‍ പഞ്ചായത്തിന്റെ സഹകരണത്തോടെ വെട്ടിനീക്കി വൃത്തിയായി സൂക്ഷിക്കുകയും വര്‍ഷകാലത്ത് റോഡില്‍ വെള്ളം കെട്ടിക്കിടക്കാതെ സംരക്ഷിക്കുകയും ചെയ്യുന്നു.

(b) ഹൈവേ ബ്യൂട്ടിഫിക്കേഷന്‍
അസ്സേസിയേഷന്റെ പരിധിയിലുള്ളSH32 – ന്റെ ഒരു കീലോമീറ്റര്‍ ദൂരം പൂച്ചെടികളും തണല്‍മരങ്ങളും വച്ചുപിടിപ്പിച്ച് പരപാലിച്ചു കൊണ്ടിരിക്കുന്നു.

Wednesday 11 March 2015

പ്രകൃതികൃഷി വിത മുതല്‍ വിളവെടുപ്പ് വരെ


പറിച്ചു നടാന്‍ പാകമായ ഞാറ്റടി
















മധു,ജോണി, നെല്‍സണ്‍, ലിജോ,സ്കൂള്‍കുട്ടികള്‍
ഞാറു നടുന്നതിനുമുമ്പ് നിലം ഞവരിയടിച്ച് നരപ്പാക്കുന്നു.
ഞാറു നടുന്നതിനുള്ള തയ്യാറെടുപ്പ്
നെല്ലിന്റെ വളര്‍ച്ച വിലയിരുത്തുന്നു.കര്‍ഷകകൂട്ടായ്മയിലെ അംഗങ്ങള്‍ പ്രസാദ് ,ജോണി, നെല്‍സണ്‍, മധു.
ജീവാമൃതം തളിക്കേണ്ട സമയമായി. ജോണി, മധു.

കര്‍ഷക കൂട്ടായ്മയിലെ അംഗങ്ങള്‍ മൂന്നു മാസം പ്രായമായ നെല്‍ചെടികള്‍ക്കൊപ്പം
നൂറുമേനി തന്നെ







കൊയ്ത്തുകാരോടൊപ്പം നെല്‍സണ്‍

നല്ല പൊരിവെയില്‍. പക്ഷെ കൊയ്യുമ്പോള്‍ അതറിയില്ല.പാദത്തിനടിയില്‍ ഈര്‍പ്പമുള്ള മണ്ണിന്റെ കുളിര്‍മ്മ





























Monday 2 February 2015

ഒരു വിജയഗാഥ


 ചെലവില്ലാ പ്രകൃതി കൃഷി രീതീയില്‍ പരിചരിച്ച് കൊയ്യാന്‍ പാകമായ നെല്‍വയല്‍.
100മേനിയുടെ വിനയം
 4ഏക്കറോളം വരുന്ന വയലിന് സമീപം ഏതാനും സെന്റ് ചെറിയ കണ്ടങ്ങള്‍ മാത്രമേ രാസവളവും കീടനാശിനികളും ഉപയോഗിച്ച് കൃഷി ചെയ്തീട്ടുള്ളു. അവയോടു ചേര്‍ന്നു കിടന്ന രണ്ടു മൂന്നു കണ്ടങ്ങളില്‍ ഒഴികെയുള്ളവയില്‍ 90 മുതല്‍ 100 മേനി വരെ വിളവുലഭിച്ചത് രാസവളമുപയോഗിച്ച് കൃഷി ചെയ്തവരെ അത്ഭുതപ്പെടുത്തുക തന്നെ ചെയ്തു. കൊയ്യാനെത്തിയ പരമ്പരാഗത കൊയ്ത്തുകാരും പുതിയ(പരമ്പരാഗത) കൃഷി രീതിയെ സംശയത്തോടെ നിരീക്ഷിച്ചിരുന്ന നെല്‍കൃഷിയോടു വിടപറഞ്ഞ സമീപ വാസികളായ കര്‍ഷകരും അവര്‍ക്കുണ്ടായ സന്തോഷം ഞങ്ങളുമായി പങ്കുവെച്ചു.

100മേനിയെന്ന് പരമ്പരാഗത കര്‍ഷരുടെ സാക്ഷ്യം
കൊയ്ത്ത്
നല്ല പൊരിവെയില്‍, പക്ഷെ കൊയ്യുമ്പോള്‍ പൊരിവെയില്‍ അറിയുന്നേയില്ല. കാല്‍വെള്ളയ്ക്കടിയില്‍ പാടത്തെ നനവുള്ള മണ്ണിന്റെ നല്ല തണുപ്പ് ഉള്ളതിനാലാണ് ചൂടറിയാത്തതെന്ന് കൂടെ കൊയ്യാനെത്തിയ
പെണ്ണാളുകള്‍ പറഞ്ഞുചന്നു.









ജീവിതത്തിലാദ്യമായി നെല്‍കൃഷി ചെയ്തു കൊയ്യാനും മെതിക്കാനും ഭാഗ്യം ലഭിച്ചു.


കൊയ്ത്തും മെതിയും കഴിഞ്ഞു .ഇനി ഉണങ്ങി തവിടു കളയാതെ കുത്തിയെടുത്താല്‍ എന്നോടൊപ്പം കര്‍ഷക കൂട്ടായ്മയിലെ 25പേര്‍ക്കും വിഷമുക്തമായ ചോറുണ്ണാം.

Saturday 24 January 2015

ഭക്ഷ്യ-ആരോഗ്യ സ്വരാജ് കര്‍മ്മസമിതിയുടെ ആറാമത് പ്രതിമാസ യോഗം


ഭക്ഷ്യ- ആരോഗ്യ സ്വരാജ് കര്‍മ്മസമിതി
ജനുവരി ഇരുപത്തിയാറാം തീയതി ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് നരിയങ്ങാനം വരിക്കപ്ലാക്കല്‍ മനോജിന്റെ വസതിയില്‍
തലപ്പുലം പ‌ഞ്ചായത്ത് ഭക്ഷ്യ-ആരോഗ്യ സ്വരാജ് കര്‍മ്മസമിതിയുടെ ആറാമത് പ്രതിമാസ യോഗം ജനുവരി ഇരുപത്തിയാറാം തീയതി ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് നരിയങ്ങാനം വരിക്കപ്ലാക്കല്‍ മനോജിന്റെ വസതിയില്‍ വച്ച് കൂടുന്നു. കര്‍ഷകരുടെ വ്യക്തിപരമായ കാര്‍ഷിക അനുഭവങ്ങളും പ്രശ്നങ്ങളും പരിഹാരമാര്‍ഗങ്ങളും ചര്‍ച്ചചെയ്യുന്ന യോഗത്തില്‍ ഡോ. എസ്. രാമചന്ദ്രന്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കും. നാടന്‍ പശുവിന്റെ ചാണകമുപയോഗിച്ചുണ്ടാക്കുന്ന ജീവാമൃതം സൗജന്യനിരക്കില്‍ ആവശ്യമുള്ളവര്‍ക്ക് യോഗത്തില്‍ വച്ച് അത് ബുക്കുചെയ്യാവുന്നതാണ്.
ഫോണ്‍ : 9961878360

Thursday 15 January 2015

ചെലവില്ലാ പ്രകൃതികൃഷി ആദ്യ സംരംഭം കതിരണിഞ്ഞു.

പൂര്‍ണ്ണമായും പലേക്കര്‍ രീതിയില്‍ കൃഷിചെയ്ത നെല്‍വയല്‍
സര്‍ക്കാരിന്റ ആനുകൂല്യങ്ങളൊന്നുമില്ലാതെ മൂന്നേക്കര്‍ നെല്‍പ്പാടം പാട്ടത്തിനെടുത്ത് ചെലവില്ലാ പ്രകൃതികൃഷി രീതിയില്‍ നെല്‍കൃഷിചെയ്തു . ഘനജീവാമൃതം അടിവളമായി നല്‍കി. വളര്‍ച്ചയുടെ ഇടവേളകളില്‍ ജീവാമൃതം തളിച്ചു കൊടുത്തു. ഇലചുരുട്ടിപ്പുഴുവിനേയും മറ്റുകീടങ്ങളെയും നേരിടാന്‍ 2ലിറ്റര്‍ കടഞ്ഞെടുത്തമോരു്  8 ദിവസം പളിപ്പിച്ച്  200ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പച്ച് തളിച്ചുകൊടുത്തു. ചാഴിയുടെ ശല്യം കണ്ട ഭാഗങ്ങളില്‍ നാടന്‍ പശുവിന്റെ മൂത്രം നേര്‍പ്പിച്ച് തളിച്ചു.നെല്‍കൃഷി പരിചയമില്ലാത്ത 55 കഴിഞ്ഞ ഞങ്ങള്‍ 20 പേര്‍ക്ക് നേതൃത്വം നല്‍കാന്‍  ചെലവില്ലാ പ്രകൃതികൃഷിയില്‍ ഇരുത്തം വന്ന നെല്‍കര്‍ഷകനായ മധുവുമുണ്ട്. ജനുവരി 25 ന് നെല്ല് കൊയ്യുന്നതിനുള്ള ഒരുക്കത്തിലാണ്. ഇതുവരെയുള്ള എല്ലാ പണികളും മധുവിനോടൊപ്പം പാടത്തിറങ്ങി ഞാനും സുഹൃത്ത് ടോം നെല്‍സണും പഠിച്ചെടുത്തു. ഇനി കൊയ്ത്തും മെതിയും !     വിത മുതലുള്ള വിശേഷങ്ങള്‍ ഇതേ ബ്ലോഗില്‍ തന്നെ വിവിധ ഭാഗങ്ങളിലായുണ്ട്.